Pages

Saturday 12 January 2013

മ്ലേച്ചന്‍ നായര്‍


                        



                               രണ പാര്‍ടിയുടെ ജില്ലാതല സെക്രെട്ടെറി  ആണ് മ്ലേച്ചന്‍ നായര്‍..... അഹിംസയും അഴിമതി രാഹിത്യവും ആണ്  ഭരണ പാര്‍ട്ടിയുടെ പ്രധാന ആദര്‍ശങ്ങള്‍..  എന്നിരുന്നാലും തലപ്പത്തിരിക്കുന്ന ബാകി എല്ലാ എമ്പോക്കി നേതാക്കന്മാരില്‍ നിന്നും ഒട്ടും വ്യതസ്തന്‍ ആയിരുന്നില നമ്മുടെ മ്ലേച്ചന്‍ നായരും :). അതായത് കറ തീര്‍ന്ന അഴിമതി വീരന്‍...!'. അല്ല പാര്‍ടിയുടെ തല തോട്ടപ്പന്റെ ചിത്രം പതിച്ച കടലാസ് തുണ്ട്കളോട് സ്നേഹം കൂടുന്നതില്‍ തെറ്റ് പറയാന്‍ ഒക്കുമോ? :p അത് പാര്‍ട്ടിയോടുള്ള ആദരവിനും  സ്നേഹത്തിനും  തുല്യമല്ലേ? :p ... എന്ത് പറഞ്ഞാലും നമ്മുടെ മ്ലേച്ചന്‍ നായര്‍ ഒരു സംഭവമാണ്. അല്ലെങ്കില്‍ ഈ കാലത്ത് ഇത് പോലൊരു അഴിമതി ഭൂതത്തിനെ ഏതെങ്കിലും പാര്‍ടിയോ നാട്ടുകാരോ വച്ചെ ക്കുമോ? അതാണ് നമ്മുടെ മ്ലേച്ചന്‍ നായരുടെ വിജയ രഹസ്യം. "ഇടം കൈ വാരുന്നത് വലം കൈ അറിയാന്‍ പാടില്ല." കൈ ഇട്ട് വരി കൈ ഇട്ട് വാരി ടിയാന്‍ ഇപ്പൊ ഒരു നാട്ടു പ്രമാണി ആയി മാറി. ഇംഗ്ലണ്ടില്‍ പഠിക്കുന്ന മക്കള്‍..!//./.'. നാട് നിറയെ തെങ്ങിന്‍ തോപ്പും റബറും എന്ന് വേണ്ട വയനാടില്‍ എസ്റെയടുകള്‍  വരെ ആയി പഹയന്. ഈ സ്വത്തുക്കളെ പറ്റി ഒക്കെ ആരെങ്കിലും ചോദിച്ചാല്‍ എല്ലാം മണ്മറഞ്ഞു പോയ തലമുറയുടെ അനുഗ്രഹം എന്ന് പറഞ്ഞു ചോദ്യക്കാരന്റെ കണ്ണില്‍ മണ്ണിടാന്‍ മിടുക്കനാണ് മ്ലേച്ചന്‍...'. തെങ്ങില്‍ കയറി എസ്റെയ്റ്റ് ഉണ്ടാകി കൊടുത്ത  പാരമ്പര്യമുള്ള തറവാട് ഒന്നേ കാണൂ  ലോകത്തില്‍ :p. അത് മൂപരുടെതാണ്. എല്ലാ അപവാദ പ്രചരണങ്ങളില്‍ നിന്നും സിമ്പിളായി ഊരി വരുന്ന കാരണം മ്ലേച്ചന്‍ നായര്‍ക്ക് നാട്ടില്‍ ഒരു വട്ട പേരുണ്ട്. പുച്ച മ്ലേച്ചന്‍.. പക്ഷെ എതിരാളികള്‍ പോലും പരസ്യമായി ആ പേര് വിളിക്കാറില്ല. പണ്ടെന്നോ അങ്ങനെ വിളിച്ച ഒരു കുട്ടി  സഖാവിനെ രാത്രി പൂച്ചയോ പട്ടിയോ മാന്തി കൈ ഒടിച്ചു റോഡില്‍ തള്ളി. മ്ലേച്ചന്റെ അഹിംസ പാര്‍ട്ടിയിലെ അഹിംസ വാദികളായ പാവം ഗുണ്ടകള്‍ ആണ് മാന്തിയത് എന്നാണ് പൊതുജന സംസാരം.
                                     പക്ഷെ സംഗതികളൊക്കെ കൈ വിടുന്ന മട്ടാണ് ഇപ്പോള്‍ . എങ്ങും ന്യൂ ജനറേഷന്‍ തരംഗം അല്ലെ.. പാര്‍ടിയിലും ഉണ്ട് മാറ്റം വരണം എന്ന് പറഞ്ഞു നടക്കുന്ന ചില തെണ്ടികള്‍.'. പാവം മ്ലേച്ചന്റെ ബിരിയാണിയില്‍ കല്ലിടാന്‍  നടക്കുന്നവര്‍...'. പല സ്ഥലങ്ങളിലും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നേതൃ മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ന്യൂ ജനറേഷന്‍ പിള്ളാരുടെ കസേര വലി. മ്ലേച്ചന്‍ പക്ഷെ വിട്ടു കൊടുത്തില്ല. തന്റെ പേരില്‍ ഒരു ചെറിയ കല്കരി ഖനി എങ്കിലും തുടങ്ങാതെ കസേര വിട്ടു കൊടുക്കില എന്നാണ് ടിയാന്‍ ശ്രീമതിയോട് കിടക്കും നേരം പറയാറുള്ളത്. അതാണത്രേ ഇപ്പോളത്തെ ട്രെന്‍ഡ്. മ്ലേച്ചന്റെ ചില അല്ലറ ചില്ലറ അഴിമതി കഥകളൊക്കെ പുറത്തു വരാന്‍ തുടങ്ങിയിരുന്നു . A മുതല്‍  Z വരെ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ടി ആയതിനാല്‍ പാരകളുടെ എണ്ണവും കൂടുമല്ലോ. അതുകൊണ്ട് തന്നെ മ്ലേച്ചന്‍ നായര്‍ ഇപ്പോള്‍ സാദാ ജഗരൂകന്‍ ആണ്. ഒരു പാര്‍ട്ടി മീറ്റിംഗ് പോലും മിസ്സ്‌ ആക്കില്ല , ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ഒറ്റ ചാന്‍സും ലയാള്‍ ഉപയോഗിക്കതിരിക്കില്ല. പൈസ അങ്ങോട്ട്‌ കൊടുത്തെങ്കിലും എല്ലാ ദിവസും എല്ലാ പ്രധാന പത്രങ്ങളിലും വെളുക്കെ ചിരിക്കുന്ന തന്റെ പടം വരുത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു മ്ലേച്ചന്‍. . 
   രാത്രി കിടക്കാന്‍ നേരം അലാറം വെച്ചത് ഒന്ന് കൂടെ ചെക്ക് ചെയ്തു നേതാവ്. നാളെ പാര്‍ട്ടി മീറ്റിംഗ് ഉണ്ട്. രാവിലെ ചെന്നിലെങ്കില്‍ യുവ നേതാവ്  പണി തരും എന്ന് ഉറപ്പാണ്‌..'. തര്‍ക്കിച് സന്തോഷ്‌ പണ്ടിടിനെ വരെ സൂപ്പര്‍ സ്റ്റാര്‍ ആക്കാന്‍ കഴിവുള്ള മ്ലേച്ചനെ നേരെ നിന്ന് തോല്പിക്കാന്‍ മിണ്ട പൂച്ച ആയ പ്രധാനമന്ത്രി യുടെ PA വിചാരിച്ചാല്‍ പോലും നടക്കത്തില്ല. രാത്രിയില്‍ മുടങ്ങാതെ ഉള്ള 'പതിവ് ചടങ്ങുകള്‍"' കഴിഞ്ഞ് ക്ഷീണിച് ഉറങ്ങിയ മ്ലേച്ചന്‍  നായര്‍ രാവിലെ നേരത്തെ തന്നെ എണീറ്റു. പേരിനുള്ള പ്രഭാത കര്‍മങ്ങള്‍ ഒക്കെ നിര്‍വഹിച്ച മ്ലേച്ചന്‍ നായര്‍ തന്റെ കാറിനരികിലെക്ക് നടന്നു. ടൌണില്‍ നിന്നും നാടിലെക്കുള്ള റോഡ്‌ നിര്‍മാണ ഫണ്ടിന്റെ മുക്കാല്‍ പങ്ക് ആണ് തന്റെ  മുറ്റത് കിടക്കുന്ന  BMW എന്ന് ഓര്‍ത്തപ്പോള്‍ മ്ലെചനു കുളിര് കേറി. റോഡ്‌ പോളിഞ്ഞലെന്ത് ഇവന്റെ കിടപ്പ് നോക്ക് എന്ന് പറഞ്ഞു മ്ലേച്ചന്‍ ഡോര്‍ തുറന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ങേ വെള്ളത്തിനും പൂപലോ? BMW സ്റ്റാര്‍ട്ട്‌ ആകുനില്ല. മ്ലേച്ചന്‍ പഠിച്ച പണി പതിനേഴും പയറ്റി. ഇനി രക്ഷയില്ല. പതിനെട്ടാം പണി എന്നോണം മ്ലെച്ചന്‍ വണ്ടിയില്‍ നിന്നുമിറങ്ങി. വണ്ടി ശെരിയാക്കി പോകാം എന്ന് വച്ചാല്‍ മീറ്റിങ്ങിനു എത്തില്ല. ടാക്സി വിളിക്കാം നു വെച്ച അടുത്തെങ്ങും ടാക്സിയുമില്ല .ഇനി ഒരൊറ്റ വഴിയെ ഉള്ളു .ബസ്‌..'. തന്റെ അന്തസിനു ചേരുനതാണോ  ബസ്‌ യാത്ര? രാഷ്ട്രീയത്തില്‍ ഇറങ്ങി പച്ച പിടിച്ചേ പിന്നെ ബസ്‌ പുറത്തു നിന്ന് കണ്ടതെ ഉള്ളു മ്ലേച്ചന്‍.'. രണ്ടും കല്പിച് മ്ലെച്ചന്‍ ബസ്‌ സ്റ്റൊപിലെക് നടന്നു.
                                       ബസ്‌ സ്റ്റോപ്പില്‍ കുറ്റിയടിച്ച, ന്യൂ ജനറേഷന്‍ തെണ്ടികള്‍ക്ക് അപവാദമായ,  ഒരു നാടന്‍ യുവാവിനോട് ബസ്‌ സമയം ചോദിച്ചു മനസിലാക്കി മ്ലേച്ചന്‍ നേതാവ് . അര മണിക്കൂര്‍ കാത്തിരിക്കണം. കുറച്ചു  മാസങ്ങള്‍ക് മുന്നേ ksrtc ബസ്‌ റൂട്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയുമോ എന്ന് ചോദിച്ചു വന്ന സഖാവ് പഞ്ചായത്ത്‌ പ്രസിഡന്റിനെ ആട്ടി  പറഞ്ഞയക്കണ്ടായിരുന്നു എന്ന് തോന്നി പോയി മ്ലേച്ചന് . എന്തായാലും കാത്തിരിക്കാം. ഇനി ഈ ആവശ്യം പറഞ്ഞ് സഖാവ് വന്നാല്‍ സഹായിക്കണം എന്ന് മനസ്സില്‍ ഉറപ്പിച് മ്ലേച്ചന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരുന്നു. ഭയങ്കര വെയില്‍..'. AC കാറിലും AC റുമിലും ഇരുന്നു ശീലിച്ച മ്ലെചന് വെയിറ്റിങ്ങ് ഷെഡിലെ വെയില്‍ അസഹനീയമായി തോന്നി. വെയിറ്റിങ്ങ് ഷെഡിന്റെ പൊളിഞ്ഞ മേല്‍ക്കുര നന്നാക്കാന്‍ പാര്‍ട്ടിയുടെ യുവ ജന സംഖടന ഫണ്ട് ചോദിച്ചപ്പോള്‍ കൊടുക്കാമായിരുന്നു എന്ന് തോന്നി മ്ലേച്ചന്. അതെങ്ങനാ ആ ഫണ്ട്‌ എടുത്തല്ലേ വീടിന്റെ മതിലിനു പെയിന്റടിച്ചത് :p ... അങ്ങനെ അങ്ങ് ഇരുന്നപ്പോള്‍ ബസ്‌ വന്നു. ബസ്‌ വന്നപ്പോള്‍ അതില്‍ കയറാന്‍ എങ്ങു നിന്നോ കുറേ ആള്‍കാര്‍ ഓടി വരുന്നു. ബസില്‍ ഉള്ളതിന്റെ ഇരട്ടി പുറത്ത്.  മ്ലേച്ചന്‍ അന്തം വിട്ടു നിന്നു. തിരക്കിനിടയില്‍ ഒരു വൃദ്ധന്‍  'ഇന്ന് എന്തോ തിരക്ക് കുറവാണ്' എന്ന് പറയുന്ന കേട്ടപ്പോള്‍ മ്ലെച്ചന്‍ നായര്‍ക്ക് തല കറങ്ങും പോലെ തോന്നി. താനൊരു നേതാവല്ലേ. അതും ഭരണ പാര്‍ട്ടിയുടെ ജില്ല സെക്രെട്ടറി. തനിക്ക് ആരെങ്കിലും സീറ്റ്‌ തരുമായിരിക്കും എന്ന ശുഭപ്രതീക്ഷയോടെ നായര്‍ ബസില്‍ വലിഞ്ഞു കേറി. ആരും സീറ്റ്‌ കൊടുത്തില്ല എന്ന് മാത്രമല്ല ഭുരിഭാഗം പേരും കണ്ട ഭാവം നടിച്ചില്ല. നാട്ടുകര്‍ക്കൊകെ വിവരം വച്ച് തുടങ്ങി എന്ന് തോന്നുന്നു. വേറെ ഗതിയില്ലാതെ മ്ലെച്ചന്‍ നായര്‍ തിരക്കിനിടയില്‍ വിയര്‍ത് നിന്നു.ആരൊക്കയോ കാലില്‍ കയറി ചവിട്ടി മെതിച്ചപ്പോള്‍ ഇറങ്ങിയ ഉടനെ മന്ത്രിയെ വിളിച് ഒരു ബസ്‌ റൂട്ട് പാസാക്കി തരാന്‍ പറയണം നു ഉറപ്പിച്ചു മ്ലേച്ചന്‍ . പെട്ടന്ന് ഒരു ഗട്ടെറില്‍ വീണു ബസ്‌ കുലുങ്ങി. മ്ലേച്ചന്റെ മൊട്ടതല കമ്പിക് വച്ചടിച്ചു. ചെറുതായി പൊട്ടി ചോര ഒലിച്ചു വരുന്നത് വേദനയോടെ മ്ലെച്ചന്‍ നായര്‍ മനസിലാകി. പൊട്ടി പൊളിഞ്ഞറോഡിലുടെ  ഉള്ള ബസ്‌ യാത്രയും BMW ലെ ആര്‍ഭാട യാത്രയും തമ്മില്‍ ഉള്ള വ്യത്യാസം അന്നാദ്യമായി മ്ലെച്ചന്‍ നായര്‍ക്കു മനസിലായി. അപ്പോഴേക്കും ബസ്‌ ടൌണില്‍ എത്തിയിരുന്നു. തിക്കും തിരക്കും ചവിട്ടും തള്ളും കഴിഞ്ഞ് ശ്വാസം മുട്ടി വിയര്‌തൊലിച് ഇറങ്ങുന്ന പൊതുജനം എന്ന കഴുതകളുടെ കൂടെ തല പൊട്ടിയതിന്റെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് മ്ലെച്ചന്‍ നായരും ഇറങ്ങി. അന്നാദ്യമായി തന്‍ ചെയ്തു കൂട്ടിയ തെറ്റുകളുടെ ആഴം മ്ലേച്ചന്‍ നായര്‍ക്ക് മനസിലായി. എന്ത് ചെയ്താലും മിണ്ടാതിരിക്കുന്ന, മുന്പ് ജീവിച്ചിരുന്ന ചില നേതാക്കന്മാരുടെ മഹിമ കൊണ്ട് ഇന്നും പാര്‍ടിക്ക് വോട്ട് ചെയ്യുന്ന പൊതുജനം എന്ന ജീവികളുടെ സഹനതയും കഷ്ടപാടുകളും മനസിലാക്കുകയായിരുന്നു മ്ലേച്ചന്‍ നായര്‍...'. ഇത് വരെ അവരുടെ പേര് പറഞ്ഞ്  അവരുടെ പണം കൊണ്ട് സുഖിച് ജീവിച്ചതില്‍ കുറ്റബോധവും പശ്ചാത്താപവും തോന്നി മ്ലെചന്‌.'. ഒരര്‍ത്ഥത്തില്‍ മ്ലെച്ചന്‍ അന്ന് ബസ്‌ ഇറങ്ങിയത് പുതിയ ഒരു ജീവിതത്തിലേക്ക് തന്നെ ആയിരുന്നു. :) :) :)

2 comments: